Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Sunday, February 14, 2010

എന്നെ രക്ഷിക്കു!


എന്നെ രക്ഷിക്കു!
രാധേകൃഷ്ണാ
കൃഷ്ണാ എന്നെ രക്ഷിക്കു!
എങ്ങനെയെങ്കിലും രക്ഷിക്കു!
നീയല്ലാതെ ഈ ലോകത്തില്‍ മറ്റാര്‍ക്കും
എന്നെ രക്ഷിക്കാന്‍ കഴിയില്ല!
നിന്നെ പോലെ കാരുണ്യമോ, സ്നേഹമോ, ശ്രദ്ധയോ
ആര്‍ക്കും എന്നോടു  ഇല്ല!
നിന്നോടു മാത്രമേ എനിക്കു സ്വാതന്ത്ര്യത്തോടെ ചോദിക്കാന്‍ 
സാധിക്കു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ മനസ്സ് ഉള്ളത് പോലെ
മനസ്സിലാക്കാന്‍  സാധിക്കു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ ശരീരം ഉള്ളത് പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ കരച്ചില്‍ ഉള്ളതു പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ കോപം ഉള്ളതു പോലെ അറിയു!
 കൃഷ്ണാ! നിനക്കു മാത്രമേ എന്റെ ഭയം ഉള്ളതു പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ വികാരങ്ങള്‍ ഉള്ളതു 
പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ താപം ഉള്ളതു പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ ആവശ്യങ്ങള്‍ ഉള്ളതു 
പോലെ അറിയു!
 കൃഷ്ണാ! നിനക്കു മാത്രമേ എന്റെ നാണം ഉള്ളതു പോലെ അറിയു!  
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  കര്‍മ്മവിനകള്‍ ഉള്ളത് 
പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  കഴിഞ്ഞ കാലം ഉള്ളത് 
പോലെ അറിയു!

കൃഷ്ണാ! നിനക്കു മാത്രമേ എന്റെ വര്‍ത്തമാനകാലം ഉള്ളത്
പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  ഭാവി കാലം ഉള്ളത് 
പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  ചോദ്യം ഉള്ളത് പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും  ഉള്ളത് പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  സ്നേഹം ഉള്ളത് പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  അന്വേഷണം ഉള്ളത് 
പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  ബുദ്ധി ശൂന്യത ഉള്ളത് 
പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ  ക്ഷമ ഉള്ളത് പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്റെ മുറുമുറുപ്പ്  ഉള്ളത് പോലെ അറിയു!
കൃഷ്ണാ! നിനക്കു മാത്രമേ എന്നെ കുറിച്ചു  ഉള്ളത് 
പോലെ എല്ലാം അറിയു!
 അതു കൊണ്ടു നിനക്കു മാത്രമേ എന്നെ രക്ഷിക്കാനാകു!
ഇത്രയും ദിവസം നീയാണ് എന്നെ രക്ഷിച്ചതു!
ഇനിയും നീ തന്നെയാണ് എന്നെ രക്ഷിക്കേണ്ടത്!
കൃഷ്ണാ! ദയവു ചെയ്തു എന്നെ രക്ഷിക്കു!
കൃഷ്ണാ! അഹംഭാവികളില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! വേഷധാരികളില്‍ നിന്നും എന്നെ രക്ഷിക്കു! 
കൃഷ്ണാ! അസൂയക്കാരില്‍ നിന്നും എന്നെ രക്ഷിക്കു! 
കൃഷ്ണാ! സ്വാര്‍ത്ഥന്മാരില്‍ നിന്നും എന്നെ രക്ഷിക്കു!   


കൃഷ്ണാ! പാപികളില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! കുതന്ത്രം മെനയുന്നവരില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! കാമ ഭ്രാന്തന്മാരില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! വിശ്വാസ വഞ്ചകന്മാരില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! തീവ്രവാദികളില്‍ നിന്നും എന്നെ രക്ഷിക്കു! 
കൃഷ്ണാ! വിഡ്ഢികളില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! വഞ്ചകന്‍മാരില്‍  നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! പ്രേതങ്ങളില്‍ നിന്നും എന്നെ രക്ഷിക്കു!
 കൃഷ്ണാ! കള്ളന്മാരില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! മൃഗങ്ങളില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! മനുഷ്യരില്‍ നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! ബന്ധുക്കളില്‍ നിന്നും എന്നെ രക്ഷിക്കു! 
കൃഷ്ണാ! നാസ്തീകവാദികളില്‍ നിന്നും എന്നെ രക്ഷിക്കു! 
 കൃഷ്ണാ! സംസാരികളില്‍ നിന്നും എന്നെ രക്ഷിക്കു! 
 കൃഷ്ണാ! കപട മത ഗുരുമാരില്‍ നിന്നും എന്നെ രക്ഷിക്കു! 
കൃഷ്ണാ! അജ്ഞാനികളില്‍ നിന്നും എന്നെ രക്ഷിക്കു!  
ഇവയില്‍ നിന്നു മാത്രമല്ല ഇനിയും പല വിഷയങ്ങളില്‍
 നിന്നും എന്നെ രക്ഷിക്കു!
കൃഷ്ണാ! എന്നെ അഹംഭാവത്തില്‍ നിന്നും  രക്ഷിക്കു!
കൃഷ്ണാ! എന്നെ സ്വാര്‍ത്ഥതയില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ കാമത്തില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ കോപത്തില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ  ദൌര്‍ബ്ബല്യത്തില്‍ നിന്നും  രക്ഷിക്കു! 
 കൃഷ്ണാ! എന്നെ ഭയത്തില്‍ നിന്നും  രക്ഷിക്കു! 
 കൃഷ്ണാ! എന്നെ അവിശ്വാസത്തില്‍ നിന്നും  രക്ഷിക്കു! 
 കൃഷ്ണാ! എന്നെ കര്‍മ്മവിനയില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ പാപത്തില്‍ നിന്നും  രക്ഷിക്കു!
 കൃഷ്ണാ! എന്നെ തന്‍പെരുമയില്‍ നിന്നും  രക്ഷിക്കു!
കൃഷ്ണാ! എന്നെ കുഴപ്പത്തില്‍ നിന്നും  രക്ഷിക്കു! 
 കൃഷ്ണാ! എന്നെ കരച്ചിലില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ അസൂയയില്‍ നിന്നും  രക്ഷിക്കു!
 കൃഷ്ണാ! എന്നെ ചീത്ത വാക്കുകളില്‍ നിന്നും  രക്ഷിക്കു!
 കൃഷ്ണാ! എന്നെ പാശത്തില്‍ നിന്നും  രക്ഷിക്കു!
കൃഷ്ണാ! എന്നെ ബന്ധത്തില്‍ നിന്നും  രക്ഷിക്കു!
കൃഷ്ണാ! എന്നെ ശത്രുതയില്‍ നിന്നും  രക്ഷിക്കു!
കൃഷ്ണാ! എന്നെ സംശയത്തില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ രോഗത്തില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ അറപ്പില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ അലസതയില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ ശരീരാകര്‍ഷണത്തില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ ആശയില്‍ നിന്നും  രക്ഷിക്കു! 
   കൃഷ്ണാ! എന്നെ ആശ്രദ്ധയില്‍ നിന്നും  രക്ഷിക്കു!         
 കൃഷ്ണാ! എന്നെ ഏഷണി പറയുന്നതില്‍ നിന്നും  രക്ഷിക്കു!  
 കൃഷ്ണാ! എന്നെ പറ്റിക്കുന്നതില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ പിശുക്കില്‍ നിന്നും  രക്ഷിക്കു!  
കൃഷ്ണാ! എന്നെ പാഴ് ചെലവുകളില്‍ നിന്നും  രക്ഷിക്കു! 
 കൃഷ്ണാ! എന്നെ  അപൂര്‍ണ്ണ ഭക്തിയില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ അല്‍പ്പത്തനങ്ങളില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ വേഷ ഭക്തിയില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ സാങ്കല്പിക ധ്യാനത്തില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ സ്വപ്നങ്ങളില്‍ നിന്നും  രക്ഷിക്കു! 
കൃഷ്ണാ! എന്നെ വയറെരിയുന്നതില്‍ നിന്നും  രക്ഷിക്കു! 
പറയാനറിയാത്ത പറയാന്‍ വയ്യാത്ത പലതില്‍ നിന്നും 
എന്നെ രക്ഷിക്കു!
രക്ഷിക്കു! രക്ഷിക്കു! രക്ഷിക്കു!
ഞാന്‍ ഈ ജന്മം പ്രാപിക്കുന്നതിന് മുന്‍പും
കൃഷ്ണാ! നീ തന്നെ രക്ഷിച്ചു!
ഞാന്‍ അച്ഛന്റെ ശരീരത്തില്‍ ആരും അറിയാതെ 
കിടന്നിരുന്നപ്പോഴും
കൃഷ്ണാ! നീ തന്നെ രക്ഷിച്ചു!
ഞാന്‍ അമ്മയുടെ ഉദരത്തില്‍ അടയ്ക്കപ്പെട്ടപ്പോഴും 
കൃഷ്ണാ! നീ തന്നെ രക്ഷിച്ചു!
ഞാന്‍ ഈ ലോകത്ത് വന്നു ജനിച്ചപ്പോഴും 
കൃഷ്ണാ! നീ തന്നെ രക്ഷിച്ചു!
എനിക്കു ഒന്നും അറിയാതിരുന്നപ്പോഴും 
കൃഷ്ണാ! നീ തന്നെ രക്ഷിച്ചു!
ഞാന്‍ വളര്‍ന്നപ്പോഴും 
കൃഷ്ണാ! നീ തന്നെ രക്ഷിച്ചു!
ഞാന്‍ എന്നെ മറന്നു ഉറങ്ങുമ്പോഴും 
കൃഷ്ണാ! നീ തന്നെ രക്ഷിക്കുന്നു!
ഞാന്‍ സ്വപ്നലോകത്തില്‍ സഞ്ചരിക്കുമ്പോഴും 
കൃഷ്ണാ! നീ തന്നെ രക്ഷിക്കുന്നു!
കൃഷ്ണാ! ഇനിയും രക്ഷിക്കു!
എന്നും രക്ഷിക്കു!
എവിടെയും രക്ഷിക്കു!
എപ്പോഴും രക്ഷിക്കു!
എല്ലാരില്‍ നിന്നും രക്ഷിക്കു!
എല്ലാവറ്റില്‍ നിന്നും രക്ഷിക്കു!
മരണം വരെയും രക്ഷിക്കു!
മരണ സമയത്തും രക്ഷിക്കു!
മരണത്തിനു ശേഷവും രക്ഷിക്കു!
എല്ലാ ജന്മത്തിലും രക്ഷിക്കു!
ഏതു ജന്മമായിരുന്നാലും രക്ഷിക്കു!
എന്തായാലും രക്ഷിക്കു!
എല്ലാ ലോകങ്ങളിലും രക്ഷിക്കു!
പ്രധാനമായും 
എന്നെ എന്നില്‍ നിന്നും രക്ഷിക്കു!
ദ്രൌപതിയെ രക്ഷിച്ചതു സത്യമെങ്കില്‍ എന്നെയും രക്ഷിക്കു!
ഗജേന്ദ്രനെ രക്ഷിച്ചതു സത്യമെങ്കില്‍ എന്നെയും രക്ഷിക്കു! 
ഗോകുലത്തെ രക്ഷിച്ചതു സത്യമെങ്കില്‍ എന്നെയും രക്ഷിക്കു! 
സ്വാമി രാമാനുജരെ രക്ഷിച്ചതു സത്യമെങ്കില്‍ എന്നെയും രക്ഷിക്കു!
മീരാ മാതാവിനെ രക്ഷിച്ചതു സത്യമെങ്കില്‍ എന്നെയും രക്ഷിക്കു!
പ്രഹ്ലാദനെ രക്ഷിച്ചതു സത്യമെങ്കില്‍ എന്നെയും രക്ഷിക്കു!
അജാമിളനെ രക്ഷിച്ചതു സത്യമെങ്കില്‍ എന്നെയും രക്ഷിക്കു!
കൃഷ്ണാ! നിന്നാല്‍ സാധിക്കും!
കൃഷ്ണാ! നിന്നെക്കൊണ്ടേ സാധിക്കു!
കൃഷ്ണാ! നിന്നെ കൊണ്ടു മാത്രമേ സാധിക്കു!
ശരണാഗതി ചെയ്തു കഴിഞ്ഞു!
എപ്പോഴത്തെയ്ക്കും ഇപ്പോഴേ പറഞ്ഞു വെച്ചു.
നിന്നെ ചുമതല ഏല്‍പ്പിച്ചു കഴിഞ്ഞു!
കൃഷ്ണാ! ഇനി നിന്റെ ഇശ്ടമ൧
ഞാന്‍ നിന്റെ വസ്തു!
നിന്റെ വസ്തുവിനെ നീ തന്നെ രക്ഷിച്ചു കൊള്ളു!
കൃഷ്ണാ! അതാണ്‌ നിനക്കു നല്ലത്!

എന്നെ രക്ഷിചു നിന്റെ മര്യാദ രക്ഷിച്ചു കൊള്ളു!



0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP