Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, August 16, 2010

കാമുകി

കാമുകി 
രാധേകൃഷ്ണാ 
Lord Sri ParthasarathyTriplicane

കണ്ണുകള്‍ പല വിഷയങ്ങളെയും കാണുന്നു...

എന്നാല്‍ എല്ലാ വിഷയങ്ങളും സുഖമായവയാണോ
എന്നു ചോദിച്ചാല്‍ എല്ലാ എന്നു തന്നെ പറയാം.


കാണുന്നതെല്ലാം തന്നെ ജീവിതത്തിനു പ്രയോജനമുള്ളതാണോ 
എന്നു ചോദിച്ചാലും തീര്‍ച്ച ഇല്ല

കാണുന്നത് കൊണ്ടു നന്മ ഉണ്ടോ എന്നും അറിയില്ല.

എന്നാലും എല്ലാം കണ്ടു കൊണ്ടിരിക്കുന്നു.


നാം കാണുന്ന പല വിഷയങ്ങളില്‍ നമ്മുടെ കണ്ണുകള്‍
സന്തോഷം അനുഭവിച്ചോ എന്നറിയില്ല 

എന്നാല്‍  ചില വിഷയങ്ങളില്‍  സത്യമായും 
കണ്ണുകള്‍ താനേ പരന്നു വിടരുന്നു.

ഇന്നലെ എന്‍റെ കണ്ണുകള്‍ മലര്‍ക്കെ വിടര്‍ന്നു.

ഇന്നലെ എന്‍റെ കണ്ണുകള്‍ ആശ്ചര്യത്തില്‍ മുഴുകി.

ഇന്നലെ കണ്ണുകള്‍ ആനന്ദത്തില്‍ ആറാടി.


ഇന്നലെ എന്‍റെ കണ്ണുകള്‍ കണ്ണീരില്‍ മൂഴ്‌കി


ഇന്നലെ എന്‍റെ കണ്ണുകള്‍ ഇമക്കാന്‍ പോലും മറന്നു പോയി.


ഇന്നലെ എന്‍റെ കണ്ണുകള്‍ ദൃശ്യം മാറ്റാന്‍ വിസമ്മതിച്ചു 


എന്തു കൊണ്ടു? ഇന്നലെ അങ്ങനെ എന്‍റെ കണ്ണുകള്‍ എന്തു കണ്ടു?
എന്തു കൊണ്ടു ഇങ്ങനെ ഒക്കെ സംഭവിച്ചു???


ഇന്നലെ അടിയന്‍ തിരുവല്ലിക്കേണിക്കു പോയിരുന്നു.


പലവര്‍ഷങ്ങള്‍ കഴിഞ്ഞു ചെന്നിരുന്നു.


ഞാന്‍ പോയിരുന്നു എന്നത് അഹംഭാവം..
 ഓ അതു  ഒരിക്കലും വേണ്ടാ..


മീശക്കാരന്‍ വിളിച്ചു എന്നതാണ് ശരി...


മീശക്കാരന്‍...ആര്‍ക്കും മത്സരിക്കാന്‍ സാധിക്കാത്ത
ഒരു തിരുനാമം...


എന്‍റെ പാര്‍ത്ഥസാരഥിയേ അടിയന്‍ അങ്ങനെയാണ് 
ഓമനിക്കുന്നത്‌.. .


അവനെ കണ്ട സുഖത്തെ ഞാന്‍ പറയട്ടെ..
രാധേകൃഷ്ണാ....


തിരുമങ്കൈ ആള്‍വാര്‍ പാടിയ പാര്‍ത്ഥസാരഥിയേ ഞാന്‍ 
തിരുവല്ലിക്കേണിയില്‍ കണ്ടു..


ചുരുള്‍ മീശക്കാരനെ രുക്മിണിമാതാവോടെ 
തിരുവല്ലിക്കേണിയില്‍ കണ്ടു.


പാര്‍ത്ഥന്റെ സാരഥി ആയവനെ ഏട്ടന്‍
ബലരാമന്റെ കൂടെ തിരുവല്ലിക്കേണിയില്‍ കണ്ടു.


ഗീതാചാര്യനെ വെങ്കടകൃഷ്ണനെ സാത്യകിയുടെ കൂടെ
തിരുവല്ലിക്കേണിയില്‍ കണ്ടു.


യാദവ കുല ശിഖാമണിയെ മകന്‍ പ്രദ്യുംനന്റെ കൂടെ
തിരുവല്ലിക്കേണിയില്‍ കണ്ടു.


കുസൃതി കന്നാലിചെക്കനെ കൊച്ചു മകന്‍ അനിരുദ്ധനോട്
 കൂടെ തിരുവല്ലിക്കേണിയില്‍ കണ്ടു.


ഭീഷ്മരുടെ അമ്പുകള്‍  കൊണ്ടുള്ള തഴമ്പുകള്‍ നിറഞ്ഞ
സുന്ദരനെ തിരുവല്ലിക്കേണിയില്‍ കണ്ടു.


വണ്ടുകള്‍ പാടുന്ന മയിലുകള്‍ ആടുന്ന
രംഗത്തില്‍ തുയില്‍ കൊള്ളും വിത്തിനെ
ശ്രീരംഗരാജനെ തിരുവല്ലിക്കേണിയില്‍ കണ്ടു. 


ഇടക്കയ്യില്‍ പാഞ്ചജന്യ ശംഖോടും അരയില്‍
ഉടവാളോടും കൂടി നില്‍ക്കുന്ന ഇടയനെ
തിരുവല്ലിക്കേണിയില്‍ കണ്ടു.


പ്രളയത്തില്‍  ഈ ലോകത്തെ മുഴുവനും തന്‍റെ കുക്ഷിയില്‍
അടക്കിയ പെരുമാനെ, കണ്ണനെ, പച്ച നിറ വസ്ത്രത്തില്‍
തിരുവല്ലിക്കേണിയില്‍ കണ്ടു.


വേദനായകനെ ഹൃദയത്തില്‍ ചുമന്നു, തന്നെ അവനുടെ
വക്ഷസ്ഥലത്തില്‍ ഇരുത്തിയ വേദവല്ലി അമ്മയെ 
തിരുവല്ലിക്കേണിയില്‍ കണ്ടു.


അഖിലഗുരോ എന്നുച്ചരിച്ചു തീരും മുന്‍പേ 
നിലവിളിച്ച ആനയേ രക്ഷിക്കാന്‍ ഗരുഡന്റെ മേല്‍ 
എത്തി ചേര്‍ന്ന ഗജേന്ദ്ര വരദനെ തിരുവല്ലിക്കേണിയില്‍ കണ്ടു.


പ്രഹ്ലാദനു വേണ്ടി തൂണില്‍ ആവിര്‍ഭവിച്ചു യോഗത്തില്‍
അമര്‍ന്ന സുന്ദര സിംഹത്തെ തിരുവല്ലിക്കേണിയില്‍ കണ്ടു.


ശ്രീവില്ലിപുത്തൂരില്‍ ജനിച്ചു ശ്രീരംഗരാജനെ ചേര്‍ന്ന
ആണ്ടാളെ തിരുവല്ലിക്കേണിയില്‍ കണ്ടു.


കേശവ സോമയാജി, കാന്തിമാതിയുടെ പ്രാര്‍ത്ഥനായ്ക്കു 
ഞങ്ങളുടെ കരുണാസാഗരന്‍ രാമാനുജനായി വന്നുദിച്ച 
എന്‍റെ തമ്പുരാനെ തിരുവല്ലിക്കേണിയില്‍ കണ്ടു.


വേദത്തെ, വേദത്തിന്റെ രസതിനെ വിഴുങ്ങുന്ന മുനികളുടെ 
ദൈവത്തെ സ്വാമി വിവേകാനന്ദനും പുകഴ്ന്നു പാടിയ
ആദിയെ അമൃദത്തെ തിരുവല്ലിക്കേണിയില്‍ കണ്ടു.


ഞങ്ങളെ മൂന്നു പ്രാവശ്യം വീണ്ടും വീണ്ടും വിളിച്ചു
ദര്‍ശനം നല്‍കിയ സ്മാനമോ, മികച്ചതോ അറ്റത്തായ 
പിരിമീശക്കാരനെ  തിരുവല്ലിക്കേണിയില്‍ കണ്ടു.


തുപ്പല്‍, മലം മൂത്രം നിറഞ്ഞ മാംസപിണ്‍ഡ ശരീരമായ
ഈ ഞാന്‍ നല്‍കിയ ചെമ്പക പൂവ് സ്നേഹ പൂര്‍വ്വം 
സ്വീകരിച്ച കരുണാസാഗരനെ തിരുവല്ലിക്കേണിയില്‍ കണ്ടു.


ഞാന്‍ കണ്ടു..
ഇല്ല.. അതു അസത്യം...
അവന്‍ എന്നെ കണ്ടു....


എന്നെ കൊള്ളയടിച്ചു...


അവന്‍റെ മുന്നില്‍ എന്‍റെ പൌരുഷം തോറ്റു...
ഞാന്‍ പെണ്ണായി മാറി.. അവനില്‍ പ്രേമം കൊണ്ടു.


ആ സൌണ്ടാര്യത്യില്‍ കാമം തലയ്ക്കു പിടിച്ചു...
ഞാന്‍ എന്തിനു പെണ്ണായി ജനിച്ചു എന്നു കോപത്തില്‍
കരച്ചിലില്‍ തളര്‍ന്നു തുടിച്ചു...


അവന്‍ എന്നെ തന്‍റെ കാമുകിയായി സ്വീകരിച്ചു...
എന്നെ അവിടെ അര്‍പ്പിച്ചു...
ഇനി ഞാന്‍ സ്ത്രീ...
ചുരുട്ട് മീശക്കാരന്റെ കാമുകി..


ഇനി എന്‍റെ ദിവ്യദേശം തിരുവല്ലിക്കേണി.
ഇനി എന്‍റെ കാമുകന്‍ പാര്‍ത്ഥ സാരഥി..
ഇനി എന്‍റെ സഹോദരന്‍ രാമാനുജന്‍..
ഇനി എന്‍റെ മകന്‍ പ്രദ്യുമ്നന്‍
ഇനി എന്‍റെ ചെറുമകന്‍ അനിരുദ്ധന്‍..
ഇനി എന്‍റെ യൌവനം മീശക്കാരണ് വേണ്ടി..
ഇനി എന്‍റെ ജീവിതം .. മീശക്കാരന്റെ പ്രേമയ്ക്ക്...
ഇനി എന്‍റെ എന്നൊന്നില്ല...


അലിഞ്ഞു പോയി...
എന്നെ അലിയിച്ചു...
എന്നെ ശ്വാസം മുട്ടിച്ചു കളഞ്ഞു...


ഇനി ആരും ഇങ്ങനെ തോറ്റു പോകരുതേ...
മറന്നും ഇങ്ങോട്ട് വരരുത്...
വന്നാല്‍ നീയും എന്നെ പോലെ പുലമ്പും...


എന്നാലും വരു...
എന്‍റെ കാമുകനെ നിനക്കു പരിചയപ്പെടുത്താം...


നീയും പ്രേമത്തില്‍ ലയിക്കു...
എനിക്കു ഒരു തുണയായി..
വരു...കൂടി ചേര്‍ന്നു കുളിരനുഭവിക്കാം... വരു...

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP