Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Monday, August 20, 2012

ഗുരുവായൂരപ്പാ...പത്മനാഭാ

രാധേകൃഷ്ണാ 

ഗുരുവായൂരപ്പാ...
ഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്തു? 
എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?

ഗുരുവായൂരപ്പാ...
ഞാന്‍ നിന്റെ നാമം ജപിക്കുന്നവനല്ല..
എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?
 
ഗുരുവായൂരപ്പാ...
ഞാന്‍ നിന്നെ ധ്യാനിക്കുന്നവനല്ല...
എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?

ഗുരുവായൂരപ്പാ...
ഞാന്‍ നിന്റെ പൂന്താനമൊന്നുമല്ല...
                 എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?

ഗുരുവായൂരപ്പാ...
ഞാന്‍ നിന്നെ കുറിച്ചു പാടുന്ന 
നാരായണ ഭാട്ടതിരിയല്ല...
എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?
 

ഗുരുവായൂരപ്പാ...
ഞാന്‍ നിനക്കു വേണ്ടി കേഴുന്ന 
കുറൂരമ്മയല്ല...
എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?
  

ഗുരുവായൂരപ്പാ...
ഞാന്‍ നിന്റെ അടിമ മഞ്ചുളയല്ല...
എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?
 
ഗുരുവായൂരപ്പാ...
 ഞാന്‍ നിന്നെ തൊഴുന്ന വസുദേവരല്ല...
എന്നിട്ടും എന്താണിത്ര വാത്സല്യം എന്നോടു?



ഗുരുവായൂരപ്പാ...
എന്നെ കാക്കാന്‍ വെക്കുന്നതും നിനക്കിഷ്ടം 
എന്നെ പെട്ടെന്നു വിളിക്കുന്നതിനും നിനക്കിഷ്ടം...

ഗുരുവായൂരപ്പാ...
നീ ആരപ്പാ?
സ്വയം ശ്രീമാന്നാരായണനോ?

അതോ...
തീരാത്ത ലീലാ വിനോദനോ?

രണ്ടുമല്ല...
നീ എന്നോടു വഴക്കിടാന്‍ വന്ന 
കള്ള ചെറുക്കന്‍...

പോടാ...ഗുരുവായൂരപ്പാ...
എന്നെ പാടു പെടുതുന്നതില്‍ 
 നിനക്കു എന്താ ഇത്ര ആനന്ദം?

നീ ആരാണെന്നറിയാമോ?
നില്‍ക്കുന്ന എന്റെ പത്മനാഭന്‍..

ഇനിയും എന്നെ പാടു പെടുത്തു...
എനിക്കു നിന്നെ വളരെ ഇഷ്ടമായി... 

പത്മനാഭാ...ഗുരുവായൂരപ്പാ..
ഗുരുവായൂരപ്പാ...പത്മനാഭാ...

ഇവര്‍ രണ്ടു പേരല്ല...
രണ്ടുപേരും ഒരാള്‍ തന്നെ...
ഒരാള്‍ രണ്ടായി...

പത്മനാഭന്‍ തന്റെ വലത്തേ കൈക്കീഴില്‍
ശിവ ഭഗവാനു ഇടം നല്‍കി...

ശിവഭഗവാന്‍ ഗുരുവായൂരപ്പനു തന്റെ 
ഇടവും, കുളവും നല്‍കി...

ഗുരുവായൂരപ്പനു 
ഭട്ടതിരി നാരായണീയം നല്‍കി...

പത്മനാഭനു 
സ്വാതി തിരുനാള്‍ ശതകം നല്‍കി..

ഇതു പോലെ ആയിരം സാമ്യങ്ങള്‍ ഉണ്ട്...
പത്മനാഭനും ഗുരുവായൂരപ്പനും....

അതുകൊണ്ടു ഇരുവരും ഒന്നു തന്നെ..

എന്റെ പത്മനാഭനെ ഞാന്‍ ഗുരുവായൂരില്‍ 
അപ്പനായി കണ്ടു...

ഗുരുവായൂരപ്പനെ ഞാന്‍ പത്മനാഭാനായി 
അനന്തപുരിയില്‍ കാണുന്നു....

ഗുരുവായൂരപ്പാ..പത്മനാഭാ.... 

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP