Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Thursday, July 5, 2012

കിടക്കാന്‍ മോഹം!

രാധേകൃഷ്ണാ 

ഭൂമി....
എല്ലാവര്‍ക്കും   ഇഷ്ടം...

ചെടികള്‍ വള്ളികള്‍ മരങ്ങള്‍ എല്ലാറ്റിനും 
ഇഷ്ടം...

ജന്തുക്കള്‍ മൃഗങ്ങള്‍ പക്ഷികള്‍
 മനുഷ്യര്‍ക്കും ഇഷ്ടം...

ഭഗവാനും വളരെ ഇഷ്ടം....

ഭൂമിയില്‍ കിടക്കുന്നത് തന്നെ ഒരു സുഖം.
അമ്മയുടെ മടിയില്‍ കിടക്കുന്നത് പോലെ 
ഒരു സുഖാനുഭവം!

ദുഃഖം വരുമ്പോള്‍ ഭൂമിയില്‍ കിടക്കുന്നതു 
എല്ലാവരും ഇഷ്ടപ്പെടുന്നു!
ദുഃഖ സമയത്ത് ഭൂമിയില്‍ കിടന്നാല്‍ 
ഒരു സമാധാനം കിട്ടും!

ആനന്ദത്തില്‍ തുള്ളുമ്പോള്‍ ഭൂമിയില്‍ 
ശരീരത്തെ കിടത്തുന്നതും പരമാനന്ദം തന്നെ!  

 കുഞ്ഞുങ്ങളും ഭൂമിയെ നന്നായി 
ആസ്വദിക്കും!

കടപ്പുറം മണലില്‍ നടക്കാന്‍ 
ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്?

ആ കടപ്പുറം മണലില്‍ കുളിര്‍ തെന്നലില്‍ 
ആകാശത്തെ നോക്കി കിടക്കുന്നത് പരമ സുഖം!

ഭഗവാനു ഒരുപാടു കാലമായുള്ള മോഹം..

ആദിശേഷന്‍ ഇല്ലാതെ 
മൃദുവായ പഞ്ചശയനം ഇല്ലാതെ 
ഒരു വിരിപ്പു  പോലും ഇല്ലാതെ 
ഭൂമിയില്‍ കിടക്കാന്‍ ആശ!

അതും തുറസ്സായ കടല്‍ക്കരയില്‍ 
മണലില്‍ ലാവണ്യമായി കിടക്കാന്‍ ആശ!

പക്ഷെ സന്ദര്‍ഭം കിട്ടിയില്ല!

ഭഗവാനും കാത്തിരുന്നു!
അവന്‍റെ മോഹം വെറുതെയായില്ല!

പുണ്ഡരീക മഹര്‍ഷി 
തിരുക്കടല്‍ മല്ലയില്‍ തപസ്സിരുന്നു!


നാരായണനെ അനുഭവിക്കാന്‍
തിരുക്കടല്‍ മല്ലയില്‍ കാത്തിരുന്നു!


ഭക്തിയുടെ ആഴത്തെ രുചിക്കാന്‍
തിരുക്കടല്‍ മല്ലയില്‍ ഉരുകി നിന്നു!


തിരുക്കടല്‍ മല്ല അദ്ദേഹത്തിന്‍റെ തേങ്ങല്‍
മനസ്സിലാക്കി!
 ഭൂമി മാതാവ് മണ്ണിന്‍റെ മകന്‍റെ 
താപത്തെ അറിഞ്ഞു!


ഒരു ദിവസം ഒരു ആയിരം ഇതളുള്ള 
താമരയെ തന്‍റെ  മകന്‍റെ ഭക്തിക്കു  
സമ്മാനമായി നല്‍കി!
ഒരു അഴകുള്പുണ്ഡരീക മഹര്‍ഷിള കുളത്തില്‍ ആയിരം
ആയിരം താമര പുഷ്പങ്ങള്‍ക്ക് നടുക്കു
ഒരു ആയിരം ഇതഴുള്ള താമരയെ
പരിമളത്തോടെ പുഷ്പിച്ചു!   

പുണ്ഡരീക മഹര്‍ഷിയുടെ 
തൃക്കണ്ണുകളില്‍ പുണ്ഡരീകപുഷ്പം പെട്ടു !  
 കണ്ടു.... വിചാരിച്ചു...പറിച്ചു...
 
പുണ്ഡരീക പുഷ്പത്തെ കണ്ടു ...
  പുണ്ഡരീകാക്ഷനെ വിചാരിച്ചു..
പുണ്ഡരീകത്തെ പറിച്ചു.... 

ക്ഷീരാബ്ധി നാഥനു പുണ്ഡരീകത്തെ 
അര്‍പ്പിക്കാന്‍ പുറപ്പെട്ടു!

കടല്‍ തടുത്തു!
പുണ്ഡരീക മഹര്‍ഷി തളര്‍ന്നില്ല!

കൈ കൊണ്ടു വെള്ളം കോരി  സമുദ്രത്തെ  
വറ്റിക്കാന്‍ തീരുമാനിച്ചു!

പുണ്ഡരീകത്തെ നിലത്തു വെച്ചിട്ടു 
കൈകള്‍ കൊണ്ടു ജലം കോരിത്തുടങ്ങി!
സമുദ്രം ചിരിച്ചു...
ലോകം അട്ടഹസിച്ചു...
ദേവലോകം പരിഹസിച്ചു...
പക്ഷെ നാരായണന്‍റെ  ഹൃദയം ഉരുകി...  

ഇവനല്ലേ ഭക്തന്‍!
എന്നെ മാത്രം ചിന്തിക്കുന്ന ഭക്തന്‍!

ഭഗവാന്‍ നോക്കി...
പരിതവിപ്പോടെ നോക്കി...

ഭക്തവത്സലന്‍ ഒരു വഴിപ്പോക്കനായി വന്നു!

ഞാന്‍ ഇറയ്ക്കാം ഈ സമുദ്രത്തെ...
താങ്കള്‍ എനിക്കു ഭക്ഷണം കൊണ്ടു വരൂ...
എന്നു  കെഞ്ചി വിണ്ണവര്‍കോന്‍!

പുണ്ഡരീക മഹര്‍ഷി വിരഞ്ഞു..
വിശന്നവനു  ഭക്ഷണം നല്‍കുവാന്‍..   
ഭക്തന്‍റെ  വിശപ്പു മാറ്റുന്നവന്‍റെ 
വിശപ്പുമാറ്റാന്‍ വിരഞ്ഞു...

കൊണ്ടു വന്നു...
കണ്ടു സ്തംഭിച്ചു...
ഭക്ഷണം കൊണ്ടു വന്നു...
ഭഗവാനെ കണ്ടു സ്തംഭിച്ചു...
  
തിരുവടിയില്‍ താന്‍ പറിച്ച താമര പുഷ്പതോടെ..
നിലത്തെ പയാക്കി 'കച്ചിക്കിടന്നവനെ'
കടല്‍മല്ലയില്‍ സ്ഥല ശയനനായി കണ്ടു സ്തംഭിച്ചു...

സമുദ്രരാജന്‍ അര്‍ച്ചിച്ചു....
ഭൂമിദേവി പുളകമണിഞ്ഞു...
ദേവലോകം വിമ്മിക്കരഞ്ഞു..
ഭക്തര്‍ ആനന്ദ കൂത്താടി...

 പുണ്ഡരീകാക്ഷനെ പുണ്ഡരീക പുഷ്പത്തോടെ 
പുഞ്ചിരി പൂത്ത തിരുമുഖത്തോടു കൂടി..
പുണ്ഡരീക മഹര്‍ഷി കണ്ടു...

പുതിയ സ്ഥല ശയന രൂഒപം കണ്ടു 
പുണ്ഡരീകര്‍ ചരണങ്ങളില്‍ 
വീണു കരഞ്ഞു...

ഇവിടെ തന്നെ ഇരിക്കു കാക്ഷന്‍..
എന്നു പറഞ്ഞു 
പുണ്ഡരീക മഹര്‍ഷി...
ഇവിടെ തന്നെ ഇരിക്കാം എന്നു  പറഞ്ഞു   
പുണ്ഡരീകാക്ഷന്‍...
ഇതാണെന്‍റെ ഭാഗ്യം എന്നു പറഞ്ഞു 
പുണ്ഡരീകം.... 

സ്ഥല ശയനത്തു ഇരിക്കുന്നവനെ 
ആശ്രയിക്കുന്ന ഭക്തരേ !
ഞങ്ങളുടെ വംശത്തെ കാത്തു  രക്ഷിക്കുക ....

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP